2012, ജനുവരി 2, തിങ്കളാഴ്‌ച

എരുവട്ടിക്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം

എരുവട്ടിക്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം 

റൂട്ട് :- തലശ്ശേരിയില്‍നിന്നും ആറാം മൈല്‍  കായലോട് വഴി ഒരു കിമി 

പ്രതിഷ്ഠ വേട്ടക്കൊരുമകന്‍  പതിനൊന്നാം നൂറ്റാണ്ട്

ദര്‍ശന സമയം രാവിലെ അഞ്ച് മുപ്പത്‌ മുതല്‍ പതിനൊന്നു വരെ വൈകുന്നേരം അഞ്ച് മുപ്പത്‌ മുതല്‍ എട്ടുവരെ

പ്രധാന വഴിപാടുകള്‍ ഒറ്റഅപ്പം,പുഷ്പാഞ്ജലി, ഇളനീര്‍ 
 
  മണ്ഡലകാലം പ്രധാനം 
മകരം ഇരുപത്തിയഞ്ച് പ്രതിഷ്ടാ ദിനം 
കോട്ടയംരാജാവിന്റെപടത്തലവന്മാരായകുറുപ്പന്‍മാരാണ്ക്ഷേത്രമുണ്ടാക്കിയത്
ദക്ഷയാഗസമയത്ത്സതീദേവിയും സഹായത്തിനയച്ച ഭൂതഗണങ്ങളും കണ്ടു മുട്ടിയസ്ഥലമാന്നുഇത് എതിര്‍മുട്ടിയാണ് എരുവട്ടിയായത് ഇതിന്റെ ഓര്‍മ്മക്ക്അക്കരെകൊട്ടിയൂര്‍ഉത്സവത്തിനുഇവിടെനിന്നുംഎണ്ണയുംഇളനീരും
എഴുന്നള്ളിക്കാറുണ്ട്വേട്ടക്കൊരുമകന്റെപ്രതിഷ്ടക്ക്മുന്‍പ്ഇവിടെദേവചൈതന്യ മുണ്ടായിരുന്നു ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടെത്തെ വിഗ്രഹം തെക്കന്‍ കേരളത്തില്‍ എത്തിച്ചിരുന്നു അവിടത്തെ രാജാവിന്റെ സമ്മതത്തോടെതിരുവനന്തപുരംകൊട്ടക്കകത്ത്പ്രതിഷ്ടിച്ചു ടിപ്പുപിന്‍മാറിയതിനുശേഷംഊരാളര്‍എരുവട്ടിയില്‍പുതിയവിഗ്രഹംപ്രതിഷ്ടിക്കാന്‍ തീരുമാനിച്ചുപ്രതിഷ്ടാ സമയമായപ്പോള്‍ പഴയ വിഗ്രഹവും എത്തിച്ചേര്‍ന്നു ഏതു വിഗ്രഹമെടുക്കണമെന്ന സങ്കടത്തിലായി തന്ത്രി. ഒരു പ്രശ്നം വെച്ച് നോക്കിയപ്പോള്‍ രണ്ട്‌ വിഗ്രഹങ്ങളും ഒരേ പീടത്തില്‍പ്രതിഷ്ടിക്കാം എന്ന് കണ്ടു അത് പോലെ ചെയ്തു 
വലത്  വശത്തേതു പഴയ വിഗ്രഹം ദാരു ശില്പമാണ് ഒരു ബലിബിംബവുമുണ്ട്ശ്രീകോവിലിന്റെമുന്നിലുള്ള ദ്വാരപാലകന്മാര്‍,നമസ്കാര മണ്ഡപത്തിന്റെമച്ചിലുള്ളശിവപാര്‍വതി,അഗ്രമണ്ഡപത്തിന്റെശ്രീ മുഖത്ത്വ്യാളിമുഖം,തെയ്യമുഖങ്ങള്‍,സര്‍പ്പങ്ങള്‍,അഗ്രമണ്ഡപത്തിന്റെമേല്‍ത്തട്ടില്‍നവഗ്രഹങ്ങള്‍ എന്നിവ കാണാനുള്ളതാണ്    
വേട്ടക്കൊരുമകന്‍ :-         വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുന്നര്ന്നപ്പോള്‍ഉണ്ടായ മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ്  പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്  .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ ക്യ്യടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി  ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്കള്‍  ആവുകയും  ചെയ്തത്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ