2012, ഏപ്രിൽ 18, ബുധനാഴ്‌ച

കൂടാളി ഗണപതി ക്ഷേത്രം 
           
           
ദര്‍ശനസമയം  രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ 

വഴിപാടുകള്‍:-ഗണപതിഹോമം,പകല്‍വിളക്ക്,തിരുഅത്താഴം,തുലാഭാരം ,സഹസ്രാഭിഷേകം 

ഗണപതിഹോമവും പകല്‍ വിളക്കും  വിഘ്നങ്ങള്‍ നീങ്ങാന്‍ ഉള്ളതാന്നു .മീനത്തിലെ തുലാഭാരം സ്ത്രീകളുടെ ഒരു നേര്‍   ച്ചയാണ്   പ്രസവത്തിനു ശേഷം അമ്മയും കുട്ടിയും അല്ലെങ്കില്‍ കുട്ടിമാത്രം തുലാഭാരം നടത്തുന്നതാന്നു .   
    വിശേഷ ദിവസങ്ങളില്‍ പകല്‍ വിളക്ക്  ഒരു മണി മുതല്‍ മൂന്നു മണി വരെ
ചരിത്രം :-


   പണ്ട്‌ കൂടാളി തെരുവിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 
ബ്രാമണരും  തെക്ക്പടിഞ്ഞാറു  ഭാഗത്ത് ചാലിയരും (ശാലിയ സമുദായക്കാര്‍ )താമസിച്ചിരുന്നു .രോഗവും പട്ടിണിയും  കാരണം ബ്രാമണവംശംഅവസാനിക്കാറായി.അവസാനത്തെ അന്തര്‍ജനത്തിനുതേവാരമൂര്‍ത്തിയായിദ്ണ്ടനാര്‍ഉണ്ടായിരുന്നു.ചരമഗതിയെ                            പ്രാപിക്കുന്നതിന്നുമുന്പ്അവര്‍വിഗ്രഹവുംമറ്റുവസ്തുക്കളുംകൂടാളിയില്‍ ഉണ്ടായിരുന്നഅന്‍പത്തിയാറുചാലിയ(ശാലിയ)കുടുംബ്ങ്ങളെയുംഏല്പിച്ചു അരയാലിലയില്‍ തേങ്ങാപൂള് ദ്ണ്ടനാര്‍ക്ക്  വഴിപാടായി നല്‍കാന്‍ തന്റെ സേവകനായ  ഒരു ബാലനെ ഏല്പിച്ചു. ദ്ണ്ടനാര്‍കൊട്ടിയൂര്‍ പെരുമാളല്ലാതെ മറ്റാരുമല്ല .ഗണപതിയില്‍ ഉറച്ച ഭക്തി ഉണ്ടായിരുന്ന  ശാലിയര്‍ഒരു ഗണപതി ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു നാലിടക്കാര്‍ എന്ന പ്രമാ  ണി മാരുടെ സഹായത്തോടെ പുളിയുള്ള കണ്ടിപറമ്പ് വാങ്ങി ക്ഷേത്ര നിര്‍മ്മാണത്തിന്നുള്ള ജോലികള്‍ ആരംഭിച്ചപ്പോള്‍ എല്ലാ സാധനങ്ങളും  കാണാതായി പിന്നീട് കാന്നാതായവ അടുത്തുള്ള ഒരു കാട്ടില്‍നിന്നും കിട്ടി. ഒരു പ്രശ്നം വെച്ച് അവിടെ തന്നെ ക്ഷേത്രം നിര്‍മ്മിക്കാന്‍  തീരുമാനിച്ചു ഭക്തന്മാര്‍ കുളിച്ചു പുതുവസ്ത്രം ധരിച്ചു പാലേരിപോയ്ക്യുടെ കരയില്‍ ജപിച്ചു കൊണ്ടിരുന്നു  പുതിയ വസ്ത്രങ്ങള്‍ സൂക്ഷിചിരുന്ന സ്ഥലത്ത് പെട്ടെന്നു ഒരു വിഗ്രഹം വന്നു വീണു. കരുമാരത്ത് ഇല്ലക്കാരെ കൊണ്ട്  പ്രതിഷ്ഠ അവിടെത്തന്നെ നടത്തി.നാലിടക്കാര്‍ക്ക്സാമ്പത്തിക പ്രയാസം കാരണം ക്ഷേത്രം നടത്താന്‍ കഴിയാതെ വന്നപ്പോള്‍ താഴത്തുവീടിന്നു അവര്‍ ക്ഷേത്രം കൈമാറി.ക്ഷേത്രത്തിന്റെ മേല്‍കോയ്മ സ്ഥാനം ഇപ്പോഴും കൂടാളി താഴത്ത് വീട്ടുകാര്‍ക്കാന്നു. പരമ്പരാഗത അവകാശം ഉണ്ടായിരുന്ന അന്‍പത്തിയാറു കുടുബക്കാരില്‍ ആറ്കുടുംബങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ അവകാശമുള്ളൂ
ഘടന :-  
 നാലുകെട്ട് പോലെയുള്ള ഒരു കെട്ടിടത്തിനകകത്താന്നു ഗണപതിഭഗവാന്‍ കുടികൊള്ളുന്നത് ഉപപ്രതിഷ്ടകള്‍  നാലുകെട്ടിന്നു വെളിയിലായി തെക്ക് പടിഞ്ഞാറായി കൊടുല്ലങ്ങുര്‍ ഭഗവതിയുംവടക്ക്കുംഭോദരനും  
തെക്ക്തിടപ്പള്ളി, വടക്കുയാഗശാല ,ഗോപുരം .
കൃഷ്ണശിലയിലുള്ളഗണപതിയാന്നുപ്രധാനപ്രതിഷ്ഠ കൊടുല്ലങ്ങുര്‍ഭഗവതിയുടേത് പഞ്ചലോഹ  വിഗ്രഹവും 
   പുറമെ   ആറ് സങ്കല്പദേവതാ സ്ഥാനങ്ങളും 
  
ണപതി  ക്ഷേത്രത്തിന്റെ നാലുകെട്ടിനുള്ളില്‍ ചുറ്റമ്പലത്തിന്റെ വലതു ഭാഗത്ത് കൂത്ത്മ്പലത്തിന്റെ പിന്നിലായി ശ്രീ ഗണപതിയുടെ നിര്‍മ്മാല്യിയഭോജിയായ ശ്രീ കുംഭേശ്വരെന്റെ (ഗുളികന്റെ )  സാന്നിധ്യം  ഉണ്ട് അവിടെയുള്ളശിലയില്‍ നിര്‍ മാല്യം (തേങ്ങ )എറിഞ്ഞുടക്കുന്നു

മീനം പത്തിനു നിറമാല  രാവിലെ മുതല്‍ തന്നെ ഭക്തര്‍ നേര്ച്ചകളുമായിക്ഷേത്രത്തില്‍എത്തിച്ചേരുന്നുഅഭിഷേകകര്‍മ്മവും

ചുറ്റുവേലഅടിയന്തിരവുംശ്രീഭൂതബലിയുമാന്നുപകല്‍സമയത്തെ പ്രധാന കര്‍മം വൈകുന്നേരം ക്ഷേത്രം ദീപാലംകൃതമാകുന്നു അന്ന് വെളിച്ചെണ്ണയും തേങ്ങയും ശര്‍ക്കര പഴം എന്നിവയും പ്രധാന നേര്‍ച്ചകള്‍ ആണു ഗണപതി പൂജക്ക്‌ ശേഷം രാത്രി ഏകദേശം പതിനൊന്നു മണിയോടെ പൂവത്തൂര്‍ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുന്നു ഭഗവാന്‍ കൊടുങ്ങല്ലൂര്‍ ഭഗവതീസമേതം പൂവത്തൂര്‍ ദേവിയെകാന്നാന്‍പോയ ദിവസത്തെ സങ്കല്പിച്ചു കൊണ്ടുള്ളതാന്നു 

ഈ ആഘോഷം
മീനം പത്തിനു നിറമാല 
അന്ന് ആഘോഷപൂര്‍വം ഊരാളന്മാരുംനര്‍ത്തകന്മാരും  മറ്റു സമുദായ അഗംങ്ങളും പൂവത്തൂരംബലത്തില്‍എത്തുകയും  അമ്പലത്തെ മൂന്നുതവന്ന പ്രദക്ഷിണം വെച്ച   ശേഷം  തായമ്പക  കൊട്ടുകയും ചെയ്യുന്നു കൂടാളി ക്ഷേത്രം വക വെളിച്ചെണ്ണയും രണ്ടു പണവും അമ്പലത്തില്‍ കൊടുക്കുന്നു ഉത്സവത്ത്ടൊപ്പംവ്രതം എടുത്തുപോയ മൂന്നുപേര്‍ കുളിച്ചു മാറ്റ് ഉടുത്തു അങ്കണത്തില്‍ ചെല്ലുന്നു അമ്പലത്തിലെ പൂജക്കുശേഷം തന്ത്രി ശിവന്‍ ,ഗണപതി,ഭഗവതി എന്നീ മൂന്നു ദിക്കിലെ സങ്കല്പ ദീപത്തില്‍നിന്നും  ഓരോ കൈത്തിരി എടുത്തു വ്രതക്കാരുടെ മൂന്നു വിളക്കിലായിഇട്ടു കൊടുക്കുന്നു      പിന്നീട് ഭഗവതി ഭജനം കഴിഞ്ഞു ഘോഷയാത്രയായി തിരിച്ചു വരുന്നു
ഊരാളന്മാരുംപരിവാരങ്ങളുംഗണപതിയാട്ടിടത്ത്എത്തി അവിടെയുള്ളസങ്കല്പ ദീപത്തെ വന്ദിച്ചു ദാഹം തീര്‍ത്തു  ക്ഷേത്രത്തിലേക്ക് തിരിച്ചുവന്നു മൂന്നു തിരിയും അതാതു ദേവന്മാരുടെ വിളക്കിലിട്ടുകത്തിക്കുന്നു തുടര്‍ന്ന് ക്ഷേത്രത്തിലെ പൂജാകര്‍മ്മാദികള്‍ തുടരുകയും പുലര്‍ച്ചയോടെ ആഘോഷപരിപാടി സമാപിക്കുകയും ചെയ്യുന്നു
തുലാഭാരംതൂക്കല്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രം നിശ്ചിത ദിവസം അതാതു വര്ഷം തീരുമാനിക്കുന്നു അന്ന് ഗണപതി ഹോമം ,എന്നിവയ്ക്ക് ശേഷം ഉഷപൂജ ,പകല്‍ വിളക്ക്തുലാഭാരം കര്‍മം ആരംഭിക്കുന്നു ഒരു തുലാം തൂക്കത്തിന്നു ഇത്ര തേങ്ങ എന്നരീതിയിലുള്ളവിലകണക്കാക്കികൊണ്ടാന്നുതൂക്കത്തിനനുസരിച്ചു പണം വാങ്ങുന്നത് തൂക്കത്തിനനുസരിച്ചു തേങ്ങ ദേവന്നു കാണിക്കയായി സമര്‍പ്പിക്കുന്നു ആയിരകണക്കിനു ആളുകളുടെ തിരക്കുകള്‍ കഴിവതും ഒഴിവാക്കുന്നതിന്നും  ഭക്ത ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും ക്ഷേത്ര ഭാരവാഹികള്‍ പരമാവധി ശ്രമിക്കാറുണ്ട്


വിവരങ്ങള്‍ നല്‍കിയത് ശ്രീ കെ  നാരായണന്‍ മാസ്റ്റര്‍  കൂടാളി

    ഭരണനിര്‍വഹണം :-പ്രസിഡണ്ട്‌ കൂടാളി ഗണപതിക്ഷേത്രം  കൂടാളി 670592

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ